Saturday, March 15, 2025
spot_img
More

    Latest Posts

    ‘ആരോടും യുദ്ധത്തിനിറങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല, എങ്ങനെ തിരിച്ചടിക്കണമെന്ന് ഞങ്ങൾക്കറിയാം’; ഇസ്രയേൽ സ്ഥാനപതി

    ദില്ലി: പാലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. സംഘർഷം കടുക്കുമ്പോള്‍ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നഓർ ​ഗിലോൺ രംഗത്തെത്തി. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാമെന്ന് നഓർ ​ഗിലോൺ പറഞ്ഞു. ഇസ്രയേലിനുവേണ്ടി ആരോടും യുദ്ദത്തിനിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും നഓർ ​ഗിലോൺ വ്യക്തമമാക്കി.

    ‘ഞങ്ങൾ സ്വയം പോരാട്ടം നടത്തും, അമേരിക്ക ഞങ്ങളെ സഹായിക്കുന്നുണ്ട്. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാം, അതിനുള്ള എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ പക്കലുണ്ട് – ഗിലോൺ പറഞ്ഞു. അതേസമയം ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ ആര്‍മി മേജര്‍ ജനറല്‍ ഗസൻ അൽയാനും രംഗത്തെത്തി. ഹമാസ് തുറന്നത് നരകത്തിന്‍റെ കവാടമാണെന്നാണ് മേജര്‍ ജനറൽ പറഞ്ഞു. ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങൾ ലക്ഷ്യമിടുന്നതിന് മുമ്പ് താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേല്‍ സർക്കാർ നിയന്ത്രണത്തിലുള്ള വൈദ്യുതി കമ്പനി ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ചേദിച്ചിട്ടുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.